കൊയ്ത്ത് കഴിഞ്ഞിട്ട് ദിവസങ്ങൾ: നെല്ല് സംഭരണം നടത്തുന്നില്ല
കൊയ്ത്ത് കഴിഞ്ഞിട്ട് ദിവസങ്ങൾ: നെല്ല് സംഭരണം നടത്തുന്നില്ല"
Play all audios:
എടത്വ ∙ കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരണം നടത്തുന്നില്ല. സംഭരണ ഏജൻസികളെ കർഷകർ കാത്തിരിക്കുന്നു. പാഡി മാർക്കറ്റിങ് അധികൃതരെ കണ്ട് പരാതി പറയുമ്പോൾ ഏതെങ്കിലും ഏജന്റുമാർ
പാടശേഖരത്ത് എത്തി 10 മുതൽ 20 വരെ കിലോ നെല്ല് ഓരോ ക്വിന്റൽ നെല്ലിനും അധികമായി ചോദിക്കുകയാണ്. മോയിസ്ചറൈസർ മീറ്റർ കൊണ്ട് പരിശോധിച്ച ശേഷം കിഴിവ് നൽകാമെന്നു പറയുന്നതോടെ മടങ്ങിപ്പോകുന്ന ഏജന്റുമാർ
പിന്നീട് ദിവസങ്ങൾ കഴിഞ്ഞാലും തിരിഞ്ഞു നോക്കുന്നില്ല. എന്നാണ് പരാതി. തലവടി കൃഷിഭവൻ പരിധിയിൽ വരുന്ന കാരിക്കുഴി പുല്ലാരി മംഗലത്താടി പാടത്ത് രണ്ടാഴ്ചയായി നെല്ല് പാടത്തു കിടക്കുകയാണ്. 1750
ക്വിന്റൽ നെല്ലാണ് പാടത്തും പറമ്പിലും സമീപ റോഡുകളിലും കൂട്ടിയിട്ടിരിക്കുന്നത് എന്ന് പാടശേഖര നെൽ ഉൽപാദക സമിതി പ്രസിഡന്റ് പി.ഒ. തോമസ്, സെക്രട്ടറി സിഎം ഏബ്രഹാം എന്നിവർ പറഞ്ഞു. . തലവടി 88 – ൽ
പാടത്തും ഇതു തന്നെയാണ് അവസ്ഥ. കൊയ്തിട്ട നെല്ല് പാടത്ത് ദിവസങ്ങളായി കിടക്കുകയാണ്. ADVERTISEMENT മില്ലുകാർ നെല്ല് വേണ്ട എന്ന നിലപാട് സ്വീകരിക്കുന്നതായി കർഷകരായ പി.ജി വർക്കി, ബിജു, ഷിബു
തുടങ്ങിയവർ പറയുന്നു. പല പാടശേഖരങ്ങളിലായി 50 ലോഡ് നെല്ലാണ് ഇത്തരത്തിൽ കിടക്കുന്നത്. ഇതിനോടകം പല തവണ മഴ പെയ്തതിനാൽ പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ല് കരയിൽ എത്തിച്ച് തൊഴിലാളികളെ വച്ച് വീണ്ടും
ഉണക്കിക്കൂട്ടുകയാണ്. ഏക്കറിന് 3000 രൂപ അധിക ചെലവ് ആണ് ഇതിനായി ഉണ്ടാകുന്നത്. പാടത്തു കിടന്ന നെല്ല് കരയ്ക്ക് എത്തിച്ച് കൂട്ടി ഇടുന്നതിന് പുരയിടത്തിന്റെ തറവാടക കൊടുക്കേണ്ട അവസ്ഥ വരെ ഉണ്ട്.
പാട്ടത്തിനെടുത്ത് കൃഷി ചെയ്തവർക്കാണ് ഏറെ നഷ്ടം. അധിക ചെലവിനു പുറമേ പാട്ടം കൊടുക്കണം. പാട്ടക്കൃഷി കർഷകനെ സംബന്ധിച്ചിടത്തോളം പാട്ടം ഉൾപ്പെടെ ഏക്കറിന് 45000 രൂപയിലേറെ ചെലവ് വന്നിട്ടുണ്ട്
അതിനിടയിലാണ് അധിക ചെലവു കൂടി വരുന്നതെന്ന് പാട്ട കർഷകർ പറയുന്നു. ADVERTISEMENT പുളിങ്കുന്ന്, തലവടി, നെടുമുടി, മുട്ടാർ, വെളിയനാട്, രാമങ്കരി, നെടുമുടി, തകഴി, വീയപുരം, ഹരിപ്പാട്, ചെന്നിത്തല,
മാന്നാർ എന്നിവിടങ്ങളിലായി 4000 ഹെക്ടറിൽ അധികം പാടത്ത് നെല്ല് കൊയ്തു തീർക്കാനുണ്ട്. മഴ ഇതിനു തടസ്സം ആകുന്നതായി കർഷകർ പറയുന്നു. ഇത് സംഭരണത്തെയും ബാധിക്കുകയാണ്.
Trending News
'വോണും ദ്രാവിഡും ഇരുന്ന ബഞ്ചിലാണ് സഞ്ജുവും, കളിക്കാനും കളിപ്പിക്കാനും അറിയാം'; റൈഫി സംസാരിക്കുന്നു0 Min read | Updated : Apr 13, 2021, 9:34 PM IST 0 Min read Sanju and Raiphy SYNOPSIS സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച...
സഭയിലും ലോകത്തിലും സ്ത്രീകളുടെ ദൗത്യം പകരംവയ്ക്കാനാവത്തത്, പാപ്പാ! - vatican news“ചെന്തേസ്സിമൂസ് ആന്നൂസ് പ്രോ പൊന്തിഫിക്കൽ ഫൗണ്ടേഷൻറെയും” "സ്ട്രാറ്റെജിക് അല്ലയൻസ് ഓഫ് കാത്തൊലിക്ക് സർവ്വകലാശാലകളുടെ...
പ്രായപൂർത്തിയാകാത്തവരുടെ നേരെയുള്ള പുരോഹിതരുടെ ലൈംഗീകചൂഷണത്തെ നേരിടാൻ നവീകരിച്ച മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചു - vatican newsആദ്യ പതിപ്പ് പുറത്തിറക്കി രണ്ടു വർഷത്തിനു ശേഷം വിശ്വാസ പ്രബോധനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി പ്രായപൂർത്തിയാകാത്ത കുട്ടികളുട...
404 - Page Not Found | MathrubhumiOops! Page not found! We have updated our URLs. Try this link instead: https://archives.mathrubhumi.com/election/2021/ke...
ഇനി ജനന സർട്ടിഫിക്കറ്റ് വേണം, ഡ്രൈവിങ് ലൈസൻസെടുക്കാനുംനിങ്ങള്ക്ക് ജനന സർട്ടിഫിക്കറ്റുണ്ടോ? ഇല്ലെങ്കിൽ നാളെ മുതൽ പണിയാകും ജനന സർട്ടിഫിക്കറ്റ് കൃത്യമായി കൈവശം സൂക്ഷിച്ചിട്ടുള്...
Latests News
കൊയ്ത്ത് കഴിഞ്ഞിട്ട് ദിവസങ്ങൾ: നെല്ല് സംഭരണം നടത്തുന്നില്ലഎടത്വ ∙ കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരണം നടത്തുന്നില്ല. സംഭരണ ഏജൻസികളെ കർഷകർ കാത്തിരിക്കുന്നു. പാഡി ...
കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ഡൗൺ, പൂർണമായി അടച്ചിടും;നിയന്ത്രണങ്ങൾ ഇങ്ങനെകൊച്ചി ∙ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. ഇന്നു വൈകിട്ട് 6 മുതൽ ഏഴു ദിവസ...
നിന്റെ കൂടെ ചുരം കയറുമ്പോള്‍, ശിഹാബുദ്ദീന്‍ കുമ്പിടി എഴുതിയ കവിത0 Min read | Published : Mar 16, 2021, 6:11 PM IST 0 Min read shihabudheen SYNOPSIS ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇ...
പിന്‍വാതില്‍ നിയമനത്തിന് സരിതയുടെ ഒത്താശ; 4 പേർക്ക് ജോലി നൽകി: ശബ്ദരേഖYou have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account തിരു...
പ്രഡേറ്ററിലെ ഡില്ലൺ ഇനി ഓർമ; അനുസ്മരിച്ച് അർണോൾഡ്അന്തരിച്ച വിഖ്യാത താരം കാൾ വെതേഴ്സിനെ അനുസ്മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ ഒരു ഇതിഹാസമായിരുന്നുവെന്ന് അർ...